കഞ്ചാവ് വലിയുടെ ഉസ്താദാണ് ചെ ഗുവേര എന്ന് നടൻ ജോയ് മാത്യു. യുവജനചിന്തയിൽ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണ്. ഇതും വിശ്വസിച്ച് ഒരു കോട്ടുധാരി ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് നടൻ കുറിച്ചു. താൻ ചെ ഗുവേരയെ ആരാധിക്കുന്ന ആളാണ് എന്ന് കരുതി കുറച്ചു കാലമായി തന്റെ കമന്റ് ബോക്സിൽ കൃമികളായ സഖാക്കൾ കഞ്ചാവിന് വേണ്ടി വിലപിക്കുകയാണെന്നും താരം പറഞ്ഞു. ചെ ഗുവേരയുടെ ജന്മദിനത്തിൽ തന്നെയാണ് വിമർശനവുമായി ജോയ് മാത്യു എത്തിയിരിക്കുന്നത്. ഇതോടെ, താരത്തിന് നേരെ സൈബർ ആക്രമണവുമായി സഖാക്കളും എത്തി.
ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം. വെറുതെയല്ല നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങൾ കൊടിമുതൽ അടിവരെയുള്ള തുണികളിൽ “ചെ “യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത്. ഞാനും ആ ലെവലിൽ ഉള്ള ആളാണെന്ന ധാരണയിൽ എന്റെ കമന്റ് ബോക്സിൽ വന്ന് കുറച്ചുകാലമായി കമ്മി കൃമികൾ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത്! ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല. ഉള്ളത് പറയാമല്ലോ പിള്ളേരെ സത്യമായും എന്റടുത്ത് കഞ്ചാവില്ല, വിജയന്റെ വാറ്റെ ഉള്ളൂ.
യുവജനചിന്തയിൽ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോ! അതും വിശ്വസിച്ച് ആരാണ്ടൊക്കെയോ ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്നറിഞ്ഞു. കേരളത്തിന്റെ വ്യാവസായിക രംഗത്ത് വൻ വിപണന സാധ്യതയുള്ള “എന്തോ ഒന്ന് “കൊണ്ടുവരാനായിരിക്കും ഈ യാത്ര എന്നും പറഞ്ഞുകേൾക്കുന്നു. ആയതിനാൽ “സാധനം കയ്യിലുണ്ട് “എന്ന് ഒരു കോട്ടുധാരി ഉടനെ പറയും അതുവരെ കാപ്സ്യൂൾ കൃമികൾ അല്പം കാത്തിരിക്കൂ. ഇനി മുതൽ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ എന്റെ പ്രൊഫൈൽ നമ്മുടെ ആശാന്റെ പടമായിരിക്കും കാപ്സ്യൂൾ കൃമികളായ എല്ലാം സഖാക്കളുടെയും നന്മക്കുവേണ്ടി- എന്ന് ജോയ് മാത്യു ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments