തിരുവനന്തപുരം: കേരളത്തിലെ കായികതാരങ്ങളുടെ പരിശീലനം ഇനി ക്യൂബയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയിൽ നടത്തിയ സന്ദർശനത്തിലാണ് കായിക താരങ്ങളെ ക്യൂബയിലേക്ക് അയക്കാൻ തീരുമാനമായത്. കേരളവും ക്യൂബയും തമ്മിൽ ഓൺലൈൻ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കും. വോളിബോൾ, ജൂഡോ, ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങൾ എന്നിവയിൽ കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരാനും മുഖ്യമന്ത്രി ധാരണയാക്കിയിട്ടുണ്ട്.
ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡണ്ട് റൗൾ ഫോർണെസ് വലെൻസ്യാനോ-യുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.
ബേസ് ബോൾ പ്രധാന കായിക വിനോദമായ ക്യൂബയിൽ മറ്റ് കായിക ഇനങ്ങൾക്ക് താരതമ്യേന പ്രസക്തി കുറവാണ്. അവിടെ നിന്നുമാണ് കായിക പരിശീലകരെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. ലോകത്ത് നിരവധി മികച്ച പരിശീലകരെ വാർത്തെടുക്കുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും ഉണ്ടെന്നിരിക്കെ സ്‌പോർട്ട്‌സിന് കാര്യമായ പ്രധാന്യമില്ലാത്ത ക്യൂബയിൽ നിന്ന് കായിക പരീശിലകരെ കൊണ്ടു വരുന്നത് നമ്മുടെ കായിക മേഖലയ്‌ക്ക് എന്ത് ഗുണമാണ് നൽകാൻ പോകുന്നത് എന്ന ചോദ്യമാണ് പൊതുവിൽ ഉയരുന്നത്.
Comments