ഷിംല: മുസ്ലിം പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ. മനോഹര്‍ ലാല്‍(21) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ചമ്പ ജില്ലാ ആസ്ഥാനത്ത് നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള സലൂനി സബ് ഡിവിഷനിലെ ഭണ്ഡല്‍ പഞ്ചായത്തിലാണ് കൊലപാതകം നടന്നത്.
ജൂണ്‍ ആറിനാണ് മനോഹർ ലാലിനെ കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം അഴുക്കുചാലില്‍ നിന്നും പല കഷണങ്ങളാക്കി ചാക്കില്‍ കെട്ടിയ നിലയാണ് മൃതദേഹം കണ്ടെത്തിയത്. നാടിനെ നടുക്കിയ കൊലപാതകത്തിൽ ഹിമാചല്‍ പ്രദേശില്‍ സംഘര്‍ഷം പുകയുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത നാല് പേരെയടക്കം പത്ത് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും ലാലിന്റെ കാമുകിയുടെ കുടുംബാംഗങ്ങളാണ്.
കാമുകിയുടെ വീട്ടുകാര്‍ ലാലിനെ കൊലപ്പെടുത്തിയെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. കാമുകിയുടെ കുടുംബത്തെ പോലീസ് സംരക്ഷിക്കുന്നതായും കേസ് ഗൗരവമായി എടുക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തന്റെ ഏക മകനാണ് വെട്ടേറ്റു മരിച്ചതെന്നും തങ്ങള്‍ക്ക് നീതി വേണമെന്നും ലാലിന്റെ പിതാവ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സംഭവത്തിൽ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ജയ്റാം താക്കൂര്‍ മനോഹര്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
Comments