ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടു. കാനഡയിലുണ്ടായ വെടിവെപ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്രസർക്കാർ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച തീവ്രവാദിയായിരുന്നു ഇയാൾ. 2022ൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനെ തുടർന്ന് എൻഐഎ ഹർദീപിന്റെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
കാനഡ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹർദീപ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന തീവ്രവാദ സംഘടനയുടെ തലവനായിരുന്നു. നിരോധിത സിഖ് വിഘടന സംഘടനയായ എസ്എഫ്ജെയുമായി ബന്ധപ്പെട്ടും ഇയാൾ പ്രവർത്തിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ നേരത്തെ ഹർദീപിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു
മാസങ്ങൾക്ക് മുൻപ് യുകെയിൽ ഇന്ത്യൻ എംബസിക്ക് നേരെ നേരെയുണ്ടായ അക്രമസംഭവങ്ങളിൽ ഉൾപ്പെടെ ഇയാൾക്ക് പങ്കുള്ളതായും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ പുറത്തിറക്കിയ പിടികിട്ടാപ്പുള്ളിയായ തീവ്രവാദികളായ 40 പേരുടെ പട്ടികയിലാണ് ഹർദീപിന്റെ പേര് ഉൾപ്പെട്ടത്.
Comments