ബെംഗളൂരു: പ്രമുഖ കമ്പനിയായ ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചു വിടൽ. കമ്പനിയുടെ പുന:ർനിർമ്മാണ പ്രക്രിയയുടെ ഭാഗമായി 1000 ജീവനക്കാരെയണ് പിുരിച്ചുവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു ബില്യൺ ഡോളർ ടേം ലോൺ തിരിച്ചടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ്പുതിയ ഈ പിരിച്ചു വിടൽ. പക്ഷേ, പിരിച്ചു വിടലിനെകുറിച്ച് കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
പുതിയ പിരിച്ചുവിടൽ കമ്പനിയിലെ ഏകകദേശം രണ്ട് ശതമാനം തൊഴിലാളികളെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ വർഷം ബൈജൂസ് രണ്ട് തവണയായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്പനി സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടികൾക്ക് വേണ്ടിയാണ് പുതിയ പിരിച്ചുവിടൽ.
2022 ഒക്‌ടോബർ മുതൽ ആറ് മാസത്തിനുള്ളിൽ 2,500 തൊഴിൽ വെട്ടിക്കുറയ്‌ക്കുന്നതായി ബൈജൂസ് അറിയിച്ചിരുന്നു. 2023 മാർച്ചോടെ കമ്പനി ലാഭകരമാക്കാനുള്ള പദ്ധതി അനാവരണം ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ കമ്പനിയുടെ മൂല്യം ഒരിക്കൽ 22 ബില്യൺ ഡോളറായിരുന്നു. ഒരു സമയത്ത് കമ്പനി വിജയത്തിലെത്തിയിരുന്നെങ്കിലും കഴിഞ്ഞ ചില മാസങ്ങളിൽ നിയമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിൽ പെട്ടിരിക്കുകയാണ്.















