അഹമ്മദാബാദ് ; പുരി ജഗന്നാഥ ക്ഷേത്രം പുനർ നിർമ്മിക്കാൻ തീരുമാനം . 50,000 ഭക്തർക്ക് ദർശനം നടത്താൻ കഴിയുന്ന വിധത്തിൽ ക്ഷേത്രം പുതുക്കി നിർമ്മിക്കാനാണ് തീരുമാനം . .ക്ഷേത്രത്തിലെ രഥയാത്ര ഇന്നലെയാണ് സമാപിച്ചത് .
ജഗന്നാഥ ക്ഷേത്രത്തോടുള്ള ജനങ്ങളുടെ വിശ്വാസവും ഭക്തിയും വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്ഷേത്ര ട്രസ്റ്റി മഹേന്ദ്ര ഝാ പറഞ്ഞു. അതിനാലാണ് ക്ഷേത്രം പുനർനിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഭക്തർക്കുള്ള താമസ-ഭക്ഷണ സജ്ജീകരണങ്ങളോടൊപ്പം മ്യൂസിയവും നിർമ്മിക്കും.
ഇതിനായി സർവേ നടത്തിയതായി മഹേന്ദ്ര ഝാ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 18 മുതൽ 20 ലക്ഷം പേർ രഥയാത്രയിൽ പങ്കെടുക്കും. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തർ ജമാൽപൂർ ജഗന്നാഥ ക്ഷേത്രം സന്ദർശിക്കുന്നു.
ക്ഷേത്രപരിസരത്ത് ഭക്തർക്കും സന്യാസിമാർക്കും താമസ സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് മഹേന്ദ്ര ഝാ പറഞ്ഞു. വലിയ ഇരുനില പാർക്കിങ് ഗ്രൗണ്ടും നിർമിക്കും. ജഗന്നാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നാലോ അഞ്ചോ ചാലികളിൽ താമസിക്കുന്നവർക്ക് പ്രത്യേക സ്ഥലത്ത് വീടുകൾ നിർമിക്കും. ആനകൾക്കായി ക്ഷേത്രത്തിൽ പുതിയ ആനക്കോട്ടയും നിർമിക്കും.
ക്ഷേത്രത്തിന്റെ ഓഫീസും പുതിയ സ്ഥലത്ത് നിർമ്മിക്കും. മഹന്ത് നരസിംഹദാസിന്റെ കാലം മുതലുള്ള രഥയാത്രയും ജമാൽപൂർ ജഗന്നാഥ ക്ഷേത്രത്തിൽ ഇന്നുവരെയുള്ള രഥയാത്രയും ഉൾപ്പെടെ ക്ഷേത്രത്തിന്റെ ചരിത്രത്തിന്റെ അവലോകനം നൽകാൻ മ്യൂസിയവും ഒരുക്കും. വരും ദിവസങ്ങളിൽ അതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേയ്‌ക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments