ബെംഗളൂരു: ഇന്നലെ ആരംഭിച്ച സാാഫ് കപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരത്തിൽ പന്ത് തട്ടിക്കളഞ്ഞെന്ന പേരിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് റഫറി റെഡ് കാർഡ് നൽകിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമായി നടക്കുന്നതിനിടെ പ്രതികരണവുമായി പരിശീലകൻ രംഗത്തെത്തി.
‘താൻ ചെയ്തതിൽ ഒരു കുറ്റബോധവും ഇല്ല എന്നും ഇനിയും തന്റെ താരങ്ങൾക്ക് എതിരെ അനീതി നടന്നാൽ ഇടപെടും അതിന് ഏതറ്റംവരെയും പോകും’ ഫുട്‌ബോൾ ആവേശമാണ്, പ്രത്യേകിച്ച് നിങ്ങളുടെ രാജ്യത്തിന്റെ നിറങ്ങൾക്ക് വേണ്ടി ഇറങ്ങുമ്പോൾ. ഇന്നലത്തെ എന്റെ പ്രവൃത്തികൾക്കായി നിങ്ങൾക്ക് എന്നെ വെറുക്കുകയോ സ്‌നേഹിക്കുകയോ ചെയ്യാം. പക്ഷേ ഞാൻ ഒരു യോദ്ധാവാണ്, ന്യായീകരിക്കാൻ ആകാത്ത തീരുമാനങ്ങളിൽ നിന്ന് ഞങ്ങളുടെ താരങ്ങളെ പിച്ചിൽ സംരക്ഷിക്കാൻ ഞാൻ ഇത് വീണ്ടും ചെയ്യും’-പരിശീലകൻ പറഞ്ഞു.
ട്വിറ്ററിലൂടെ ആയിരുന്നു സ്റ്റിമാച്ചിന്റെ പ്രതികരണംപാകിസ്താൻ താരം ത്രോ എറിയുന്നതിനിടയിൽ തടഞ്ഞതിനായിരുന്നു ചുവപ്പ് കാർഡ് ലഭിച്ചത്. മത്സരത്തിന്റെ 45-ാം മിനിറ്റിലാണ് സംഭവമരങ്ങേറിയത്. ഇന്ത്യൻ താരം പ്രീതം കോട്ടാലിനെ മറികടന്ന് പാകിസ്താൻ താരം ഇഖ്ബാൽ പന്ത് കാലിലൊതുക്കാൻ ശ്രമിച്ചു. പിന്നാലെ പന്ത് ലൈൻ കടന്ന് പുറത്തേക്ക് പോയി. പെട്ടെന്ന് പന്തെടുത്ത് ഇഖ്ബാൽ ത്രോ ചെയ്യാൻ ശ്രമിക്കവെ സ്റ്റിമാച്ച് താരത്തിൽ നിന്ന് പന്ത് തട്ടിപ്പറിച്ച് കൈയ്യിൽ വെച്ചു. ഇത് കണ്ട് അരിശംപൂണ്ട പാക് താരങ്ങളും പരിശീലകനും സ്റ്റിമാച്ചിനോട് കയർത്തു.
പിന്നാലെ ഇന്ത്യൻ താരങ്ങളും കളത്തിലിറങ്ങിയതോടെ സംഭവം കൈവിട്ടുപോയി. താരങ്ങളും പരിശീലകരും തമ്മിൽ ഗ്രൗണ്ടിൽ കൈയ്യാങ്കളിയുണ്ടായി. ഒടുവിൽ റഫറി ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പിന്നാലെ സ്റ്റിമാച്ചിന് റഫറി ചുവപ്പുകാർഡ് നൽകി. ഇതോടെ സ്റ്റിമാച്ച് മത്സരം പൂർത്തീകരിക്കാനാവാതെ ഗ്രൗണ്ട് വിട്ടു. പാകിസ്താൻ പരിശീലകന് റഫറി മഞ്ഞക്കാർഡ് വിധിച്ചു.ഇന്ത്യ പാകിസ്താനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ചുവപ്പ് കാർഡ് കിട്ടിയത് കൊണ്ട് സ്റ്റിമാച്ചിന് ശനിയാഴ്ച നേപ്പാളിന് എതിരായ മത്സരത്തിൽ ടച്ച് ലൈനിൽ ഉണ്ടാകാൻ ആകില്ല.
Comments