കൊച്ചി : അവയവമാഫിയക്കെതിരെ പോരാടുന്ന ഡോക്ടർ ഗണപതിയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി . ഒരു യു ട്യൂബ് ചാനലിന് ഡോക്ടർ ഗണപതി നൽകിയ അഭിമുഖത്തിൽ മുസ്ലിം സമുദായത്തിൽ മസ്തിഷ്ക്ക മരണം കുറവാണ് എന്ന് ഡോക്ടർ ഗണപതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ വർഗീയ പരാമർശമായി കാട്ടിയാണ് അഭിഭാഷകൻ ആർ എൻ സന്ദീപ് പരാതി നൽകിയിരിക്കുന്നത് . പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറി.
തന്റെ കൈവശമുള്ള വിവര പ്രകാരം 2015 ല്‍ 76 പേരും, 2016ല്‍ 72 പേരുമാണ് ബ്രയിന്‍ ഡത്തു സംഭവിച്ചത്. ഈ പട്ടികയില്‍ ആകെ ഉള്ളത് ഒരു മുസ്ലിം മാത്രമാണെന്നും ഡോക്ടർ ഗണപതി കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു . തലയ്ക്ക് പരിക്കേറ്റ ആരെങ്കിലും ഉണ്ടെങ്കില്‍ പ്രൈവറ്റ് ആശുപത്രികളില്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു . ഡോക്ടർ ഗണപതി പ്രതികരിച്ചതും പോരാടുന്നതും അവയവ ദാനത്തിനെതിരെയല്ല. അവയവ മാഫിയക്കെതിരെയാണ് അദ്ദേഹത്തിന്റെ സുദീർഘമായ പോരാട്ടങ്ങൾ.മാത്രമല്ല കണക്കുകൾ ഉദ്ധരിച്ചാണ് ഗണപതിയുടെ അഭിപ്രായങ്ങൾ.
എന്നാൽ ഇതിന് വർഗീയതയുടെ പരിവേഷം നൽകുകയാണ് പലരും . മന്ത്രി വി . ശിവൻ കുട്ടിയും ഡോക്ടർ ഗണപതിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.ലേക് ഷോറിലെ അവയവദാനത്തട്ടിപ്പ് പുറത്ത് കൊണ്ടുവന്നതിനു കാരണമായത് ഡോക്ടർ ഗണപതിയുടെ ഇടപെടലുകളാണ് . അതിനു പിന്നാലെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയ്ക്കെതിരെയും ആരോപണമുയർന്നിരുന്നു . കൊല്ലം സ്വദേശിയായ അഭിഭാഷകന്റെ കരൾ മാറ്റവുമായി ബന്ധപ്പെട്ടാണ് ആസ്റ്റർ മെഡിസിറ്റിയ്ക്കെതിരെ ആരോപണമുയർന്നത്.
Comments