വ്യാജ സർട്ടിഫിക്കറ്റ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതികരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. രണ്ടു ലക്ഷം രൂപ നൽകി എസ്എഫ്‌ഐ മുൻ ഏരിയ സെക്രട്ടറി അബിൻ നൽകിയ സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് നിഖിൽ വിശ്വസിച്ചു എന്നും അങ്ങനെ വിശ്വസിക്കാൻ സിപിഎം ഏരിയ സെക്രട്ടറിയാണോ കലിംഗ സർവകലാശാല വൈസ് ചാനസലർ എന്നും ശ്യാംരാജ് ചോദിച്ചു. ഇനിയും യഥാർത്ഥ വൈസ് ചാൻസലർ ആണെങ്കിൽ പോലും പരീക്ഷയെഴുതാതെ പാസാകാതെ സർട്ടിഫിക്കറ്റ് ലഭിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയിൽ ഏത് സർവകലാശാലയിലാണ് സെമസ്റ്റർ പരീക്ഷയെഴുതുന്നതിനാണ് രണ്ട് ലക്ഷം പരീക്ഷാ ഫീസ് ആവുന്നതെന്നും പ്രിയ കുട്ടി സഖാക്കളേ, പാർട്ടി അന്വേഷിക്കും, പാർട്ടിയാണ് കോടതി എന്നൊക്കെ പറയുന്ന പോലെ പാർട്ടിയാണ് യൂണിവേഴ്‌സിറ്റി, സെക്രട്ടറിയാണ് വി.സി എന്നൊക്കെ പലരും പറയും, അതപ്പാടെ വിശ്വസിച്ചാൽ ഇങ്ങനെ ചിരിച്ചോണ്ടു നിൽക്കുന്ന പടം കേരളം മുഴുവൻ കാണേണ്ടി വരുമെന്ന് അദ്ദേഹം പോസ്റ്റിൽ ഒർമ്മിപ്പിച്ചു.
അതേസമയം നിഖിൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നും കോട്ടാരക്കരയ്‌ക്കുള്ള ബസ്സിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടുന്നത്. കേസിൽ നിഖിൽ കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്താണ് സർട്ടിഫിക്കറ്റ് തയ്യാറാക്കി തന്നതെന്നും ഇതിനായി താൻ രണ്ട് ലക്ഷം രൂപ നൽകിയെന്നും നിഖിൽ പറഞ്ഞു. മുൻ എസ്എഫ്‌ഐ നേതാവ് അബിൻ രാജാണ് നിഖിലിന് സർട്ടിഫിക്കറ്റ് തയ്യറാക്കി നൽകിയത് ഇയാൾ ഇപ്പോൾ മാലിയിലാണ് ഉള്ളത്. ഇയാളെ ഉടൻ തന്നെ കേരളത്തിലെത്തിക്കും എന്ന് പോലീസ് അറിയിച്ചു.
Comments