കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. ലാൻഡിംഗിനിടെ മമതയ്‌ക്ക് കാൽമുട്ടിനും മുതുകിനും പരിക്കേറ്റു. ഇവരെ പിന്നീട് കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടർന്ന് വടക്കൻ ബംഗാളിലെ സൈനിക കേന്ദ്രത്തിലാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്.പുറത്തുവന്ന വീഡിയോകളിൽ മമതയുടെ കാൽ മുടന്തുന്നത് കാണാമായിരുന്നു.
ഹെലികോപ്റ്റർ ബൈകുന്തപൂർ വനത്തിന് സമീപമെത്തിയപ്പോൾ വലിയ രീതിയിൽ മിന്നലടിച്ചതിനെ തുടർന്നാണ് തിരച്ചിറക്കേണ്ടി വന്നതെന്ന് അധികൃതർ വ്യക്തമാക്കി.പഞ്ചായത്ത് യോഗത്തിന് ശേഷം ബാഗ്‌ഡോഗ്രയിൽ നിന്ന് ജൽപായ്ഗുരിയിലേക്ക് പറക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ഹെലികോപ്റ്റർ വടക്കൻ ബംഗാളിൽ അടിയന്തരമായി നിലത്തിറക്കിയത്.
അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ ഡൽഹി, മുംബൈ, പശ്ചിമ ബംഗാൾ തുടങ്ങി രാജ്യത്തുടനീളമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് മുന്നേറിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഞായറാഴ്ച അറിയിച്ചിരുന്നു.
Comments