തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് നൽകി കേരളാ സർവകലാശാല. ഇനി മുതൽ സർവകലാശാലയ്‌ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ നിഖിലിന് കഴിയില്ല. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. എംഎസ്എം കോളേജ് അധികൃതരെ വിളിച്ചുവരുത്താനും യോഗത്തിൽ തീരുമാനമായി.
വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതിയും എസ്എഫ്ഐ നേതാവുമായ നിഖിൽ തോമസിന്റെ എംകോം പ്രവേശനം റദ്ദ് ചെയ്തതിന് പിന്നാലെയാണ് സർവകലാശാല സിൻഡിക്കേറ്റിന്റെ നടപടി. രജിസ്ട്രാറും പരീക്ഷ കൺട്രോളറും അടങ്ങുന്ന സമിതി വിഷയത്തിൽ ഹിയറിങ് നടത്തും. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കാനും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനും യോഗത്തിൽ തീരുമാനമായി.
Comments