ബെംഗളൂരു: കർണാടകയിൽ മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും ശിശുമരണം. കുഞ്ഞിന് ആശുപത്രി ജീവനക്കാർ മതിയായ പ്രഥമിക ചികിത്സ നൽകിയെങ്കിലും പീഡിയാട്രീഷൻ ഇല്ലാത്തതിനാലാണ് കുട്ടി മരിച്ചത്. കർണാടകയിലെ തുമക്കുരു ജില്ലയിലാണ് സംഭവം. ചികിത്സയിലെ അശ്രദ്ധകാരണമാണ് കുട്ടിമരിച്ചതെന്ന് കാണിച്ച് രക്ഷിതാക്കൾ രംഗത്ത് എത്തിയിരിക്കുകയാണ്.
കുട്ടിയ്‌ക്ക് തീവ്രമായ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓക്‌സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയെങ്കിലും ആശുപത്രി ജീവനക്കാർ പ്രഥമിക ചികിത്സമാത്രം നൽകുകയായിരുന്നു. ശേഷം കുഞ്ഞിന്റെ അവസ്ഥ കൂടുതൽ മോശമാവുകയും കുട്ടിയെ മറ്റൊരു ആശുപത്രിയിലേയ്‌ക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
കുഞ്ഞ് മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയ്‌ക്ക് നേരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
Comments