ന്യൂഡൽഹി: എയർക്രാഫ്റ്റിന്റെ കോക്പിറ്റർ പ്രവേശനത്തെ കുറിച്ച് പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും ബോധവത്കരണം നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇത് സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകി. നിയമങ്ങൾ പാലിക്കാതെ അനധികൃതമായി ആരെങ്കിലും പ്രവേശിച്ചാൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ അറിയിച്ചു.
ഒരു എയർക്രാഫ്റ്റ് കോക്ക്പിറ്റിൽ പ്രവേശിക്കാനും ജമ്പ് സീറ്റിൽ ഇരിക്കാൻ ആർക്കൊക്കെ അധികാരമുണ്ടെന്നും ബോധവത്കരണത്തിലൂടെ അറിയിക്കും. 2019-ൽ പ്രബല്യത്തിൽവന്ന എയറോനോട്ടിക്കൽ ഇൻഫർമേഷൻ സർക്കുലർ അനുസരിച്ച് ക്രൂ അംഗങ്ങൾ, സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥൻ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ, ജോയിന്റ് റാങ്കിലുള്ള സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവർക്ക് മാത്രമേ കോക്പിറ്ററിൽ കയറാൻ അനുവാദമുള്ളു. കൂടാതെ കമ്പനി സെക്രട്ടറിയോ അതിന് മുകളിൽ യോഗ്യതയുള്ള ഉദ്യോഗസ്ഥരോ, എയർക്രാഫ്റ്റ് ഓപ്പറേറ്ററുടെ ജീവനക്കാരൻ, എയർലൈനിലെ ഉദ്യോഗസ്ഥർ, എയർക്രാഫ്റ്റ് ഓപ്പറേറ്ററുടെ ഏതെങ്കിലും ഫ്ലൈറ്റ് ക്രൂ അംഗം വിമാനക്കമ്പനി നിർമ്മാതാവ് അംഗീകരിക്കുന്ന മറ്റേതെങ്കിലും പ്രതിനിധി എന്നിവർക്കും പ്രവേശന അനുമതി ഉണ്ട്.
കൂടാതെ, എല്ലാ അംഗീകൃത വ്യക്തികളും നിർബന്ധിത പ്രീ-ഫളൈറ്റ്, പോസ്റ്റ്-ഫളൈറ്റ് ബ്രീത്ത് അനലൈസർ ടെസ്റ്റ് ആവശ്യകതകൾ പാലിക്കേണ്ടതുണ്ട്. എയർ ഇന്ത്യ ഫ്ലൈറ്റിന്റെ എയർക്രാഫ്റ്റ് കോക്ക്പിറ്റിലേക്ക് അനധികൃതമായി രണ്ട് തവണ യാത്രക്കാർ പ്രവേശിച്ചതിന് ശേഷമാണ് നിലവിലുള്ള നിയമങ്ങളെക്കുറിച്ച് എയർലൈനുകൾക്കുള്ള പുതിയ അറിയിപ്പ്.
Comments