മുംബൈ: അജിത് പവാർ എൻസിപി വിട്ടു. ബിജെപി – ശിവസേന സഖ്യത്തിനൊപ്പം ചേർന്നു. എൻസിപിയിലെ തലമുറ മാറ്റത്തെ തുടർന്ന് അജിത് പവാറിനെ പിന്തള്ളി മകൾ സുപ്രിയ സുലെയെയാണ് ശരദ് പവാർ നിയോഗിച്ചത് മുതൽ മഹാരാഷ്‌ട്രയിലെ എൻസിപിയുടെ പതനം ആരംഭിച്ചു. പ്രതിപക്ഷത്തായിരുന്നു അജിത് ഇതോടെ മഹാരാഷ്‌ട്ര സർക്കാരിന്റെ ഭരണ സാരഥ്യത്തിലേയ്‌ക്ക് എത്തിയേക്കും. 29 എംഎൽഎമാരുമായാണ് പവാർ എൻസിപി വിടുന്നത്. ഇത് എൻസിപിയുടെ ശക്തിക്ഷയത്തിന് കാരണമാകും.
മഹാരാഷ്‌ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി നിയമസഭാംഗങ്ങളുടെ യോഗം ചേർന്നിരുന്നു. അവിടെ പാർട്ടി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും പങ്കെടുത്തു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്നായിരുന്നു ശരദ് പവാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അജിത് പവാർ ഇന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇവരെ കൂടാതെ ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരും മന്ത്രിമാരായി ത്യപ്രതിജ്ഞ ചെയ്യും. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മന്ത്രിമാർ എന്നിവരും രാജ്ഭവനിലുണ്ട്. ഇതിന് പുറമെ ശരദ് പവാറുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലും രാജ്ഭവനിലുണ്ട്.
Comments