മലപ്പുറം: ഏകീകൃത സിവിൽ കോഡിനെ മുസ്ലീം സമുദായത്തിന് അംഗീകരിക്കാൻ സാധിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പൊതുനിയമം കൊണ്ടുവരുന്നത് ഒട്ടും യോജിക്കാൻ സാധിക്കില്ല. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയവ മുസ്ലീങ്ങളെ സംബന്ധിച്ച് മതത്തിന്റെ ഭാഗമാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
മുസ്ലീം മതത്തിന് ചില പ്രത്യേക നിയമങ്ങളും അനുസരിക്കേണ്ട ചില പ്രത്യക നിബന്ധനകളുമെല്ലാം ഉണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പൊതുനിയമത്തിലേയ്ക്ക് കൊണ്ടു വരുന്നത് മുസ്ലീങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. മതത്തിന് മതത്തിന്റേതായ പ്രത്യേക നിയമങ്ങളുണ്ട്. വിവാഹം, വിവാഹമോചനം എന്നൊക്കെ പറയുന്നത് വെറും ആചാരം മാത്രമല്ല. അത് മതത്തിന്റെ തന്നെ ഭാഗമാണ്.
മതത്തെ ഇല്ലാതാക്കുന്ന ഒരു നിയമത്തോടും മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം യോജിക്കാൻ സാധിക്കില്ല. ഞങ്ങളുടെ ഈ നയത്തിനോട് യോജിച്ച രാഷ്ട്രീയ പാർട്ടികളെയും മതവിശ്വാസികളെയും എല്ലാവരെയും കൂട്ടിക്കൊണ്ട് ബഹുജന തലത്തിലുള്ള പ്രതിഷേധം നടത്തേണ്ടി വരും എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
Comments