ചെന്നൈ: തമിഴ്‌നാട് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 22.52 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ. ക്വാലാലംപൂരിൽ നിന്ന് മലിൻഡോ എയർലൈൻസിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് അനധികൃത സ്വർണം പിടികൂടിയത്.
22.52 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന 382.00 ഗ്രാം സ്വർണമാണ് പ്രതിയിൽ ഉണ്ടായിരുന്നതെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അനധികൃതമായി സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇന്റലിജൻസ് പരിശോധന നടത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ പാന്റ് പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം പ്രതിയിൽ നിന്ന് കണ്ടെത്തിയത്.
181.00 ഗ്രാമിന്റെ സ്വർണാഭരണങ്ങളും 201 ഗ്രാം ഭാരമുള്ള ചതുരാകൃതിയിലുള്ള 39 സ്വർണ്ണ തകിടുകളുമാണ് കണ്ടെടുത്തത്. പ്രതിയിൽ നിന്ന് സ്മാർട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments