തിരുവനന്തപുരം; കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തിരഞ്ഞെടുപ്പ് ആൾമാറാട്ട കേസിലെ മുഖ്യപ്രതി എസ്.എഫ്.ഐ നേതാവ് വിശാഖ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. ഹാജരാകാനുള്ള സമയപരിതി കഴിഞ്ഞതിനെ തുടർന്നാണ് കീഴടങ്ങൽ. മുൻ പ്രിൻസിപ്പല്ലും ഒന്നാം പ്രതിയുമായ ജി.ജെ ഷൈജുവും കീഴങ്ങിയേക്കുമെന്ന് വിവരമുണ്ട്. നേരത്തെ ഇരുവരുടെയും ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇരുവരും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
കേസിൽ പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളതെന്നും സത്യസന്ധതയില്ലാത്തതും വഞ്ചനാപരവുമായ പെരുമാറ്റവും പ്രഥമ ദൃഷ്ട്യ വ്യക്തമാണെന്നും കോടതി പറഞ്ഞു.എന്ത് അടിസ്ഥാനത്തിലാണ് വിശാഖിന്റെ പേര് പ്രിൻസിപ്പൽ സർവകലാശാലയ്‌ക്ക് അയച്ചു കൊടുത്തതെന്നും അന്വേഷിക്കേണ്ടതുണ്ട്.
അതേസമയം നിരപരാധിയാണെന്ന വിശാഖിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും മാത്രമല്ല സർവകലാശാലയ്‌ക്ക് പ്രിൻസിപ്പൽ അയച്ച രേഖയിൽ വിശാഖ് ഒപ്പിട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.അതുകൊണ്ട് തന്നെ കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുൻകൂർ ജാമ്യപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
Comments