ന്യൂഡൽഹി: നിരവധി കൊലപാതക കേസുകളിൽ പ്രതിയായ കരാർ കൊലയാളിയെ നിരന്തരമായ പരിശ്രമത്തിനൊടുവിൽ കീഴടക്കി. ഡൽഹിയിലെ രോഹിണിയിൽ നടന്ന ഏറ്റുമുട്ടലിൽ കാമിൽ എന്ന കരാർ കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിനിടയിൽ നടന്ന വെടിവെപ്പിൽ പ്രതിയുടെ കാലിൽ പരിക്കേൽറ്റു.
കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ പ്രതി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസും കാമിലും തമ്മിലുണ്ടായ സംഘട്ടനത്തിനിടയിലാണ് പ്രതിയുടെ കാലിൽ പരിക്കേറ്റതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ പ്രതിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും തുടർന്നു നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും തുർക്കി നിർമിതമായ സിഗാന പിസ്റ്റൾ കണ്ടെടുക്കുകയും ചെയ്തു. ഏപ്രിലിൽ ഉത്തർപ്രദേശ് ഡോണായ അതിഖ് അഹമ്മദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കാണിതെന്നതും ശ്രദ്ധേയമാണ്. ഡൽഹി ജുമാ മസ്ജിദ് പ്രദേശത്തെ വെടിവെപ്പുൾപ്പെടെ 12ൽ അധികം കേസുകളാണ് പ്രതിയായ കാമിലിനെതിരെ രേഖപ്പെടുത്തിയിട്ടുള്ളത്.
Comments