അയോദ്ധ്യ: ലഖ്നൗവിനും ഗോരഖ്പൂരിനുമിടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ജൂലൈ 7 ന് ഗോരഖ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി വന്ദേ ഭാരത് ട്രയൽ റൺ ചൊവ്വാഴ്ച നടത്തിയിരുന്നു. ഗോരഖ്പൂരിൽ നിന്ന് ആരംഭിച്ച ഈ ട്രെയിൻ ഏകദേശം 8.15 ഓടെ അയോദ്ധ്യയിലെത്തി. അയോദ്ധ്യയിലെത്താൻ ഏകദേശം രണ്ട് മണിക്കൂറും ഗോരഖ്പൂരിൽ നിന്ന് ലഖ്നൗവിൽ എത്താൻ നാലര മണിക്കൂറും എടുത്തു. ഈ അതിവേഗ ട്രെയിൻ പൂർവാഞ്ചലിന് അനുഗ്രഹമാകും. അയോദ്ധ്യ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് കാണാൻ വൻ ജനപ്രവാഹമായിരുന്നു.
പൂർവാഞ്ചലിലെ ഈ ആദ്യ വന്ദേ ഭാരത് ട്രെയിൻ ജൂലൈ 7 ന് ഗോരഖ്പൂരിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ വകുപ്പ്. കഴിഞ്ഞയാഴ്ച റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥർ റെയിൽവേ ട്രാക്കിൽ പരിശോധന നടത്തിയിരുന്നു. ബസ്തി, അയോദ്ധ്യ ജംക്ഷൻ, വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 6.5ന് ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ടു. അത് അയോദ്ധ്യയിൽ എത്തിച്ചേരുന്ന സമയം 08:15 ആണ്. ഈ ട്രെയിൻ രാവിലെ 10.20ന് ലഖ്നൗ റെയിൽവേ സ്റ്റേഷനിൽ എത്തി. തിരിച്ച് ഈ ട്രെയിൻ ലഖ്നൗവിൽ നിന്ന് രാത്രി 7.15ന് പുറപ്പെടും. രാവിലെ 9.15ന് അയോധ്യയിലും രാത്രി 11.30ന് ഗോരഖ്പൂരിലും എത്തിച്ചേരും.
ഗോരഖ്പൂരും ലഖ്നൗവും തമ്മിലുള്ള ദൂരം 274 കിലോമീറ്ററാണ്. ഇതുവരെ യാത്ര ടിക്കറ്റ് എടുക്ന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. ഗോരഖ്പൂർ-ലഖ്നൗ വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റിന് എസി ചെയർ കാർ ക്ലാസിലെ ഒറ്റ യാത്രയ്ക്ക് ഏകദേശം 795 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് (ഇസി) 1525 രൂപയും ഈടാക്കുമെന്ന് ചില മാധ്യമങ്ങൾ അവകാശപ്പെടുന്നു.
Comments