റാഞ്ചി: സ്കൂളിൽ പൊട്ട് തൊട്ടെത്തിയ വിദ്ധ്യാർത്ഥിനിയെ ശിക്ഷിച്ച് അദ്ധ്യാപിക. സംഭവത്തിൽ മനംനൊന്ത് പത്താം ക്ലാസുകാരി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.പൊട്ട് തൊട്ട് സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ പ്രാര്‍ത്ഥനാ സമയത്ത് അദ്ധ്യാപിക ശിക്ഷിക്കുകയും പ്രിന്‍സിപ്പല്‍ വഴക്ക് പറയുകയും ചെയ്തുവെന്നാണ് ആരോപണം.
സെന്‍റ് സേവ്യേഴ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹനുമാന്‍ഗര്‍ഹി കോളനിയിലെ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തത്. സ്കൂൾ വിട്ട് വീട്ടിലെത്തിയതിന് ശേഷം ജീവനൊടുക്കുകയായിരുന്നു. പെൺകുട്ടിയുടെ യൂണിഫോമില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സ്കൂളിലെ അദ്ധ്യാപികയും പ്രിൻസിപ്പാളും തന്നെ അപമാനിച്ചെന്ന് കുറിപ്പിൽ പറയുന്നു.
സംഭവം വിവാദമായതോടെ പെൺകുട്ടിയുടെ കുടുംബവും പ്രദേശവാസികളും സ്കൂളിന് മുന്നില്‍ പ്രതിഷേധം നടത്തി. ഇതിന് പിന്നാലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അദ്ധ്യാപികയെയും പ്രിൻസിപ്പലിനെയും പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാലയത്തിലെ ഡിസിപ്ലിനറി ചുമതലയുണ്ടായിരുന്ന അദ്ധ്യാപിക സുഷമയുടെ ജോലി ഇതോടെ നഷ്ടമായി.
Comments