ദിസ്പൂർ : സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ നീക്കം.
ഏകീകൃത സിവിൽ കോഡിലേക്ക് കൂടുതൽ അടുക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമമാണിതെന്നാണ് നിഗമനം . ഇതിനുള്ള നിയമവശങ്ങൾ പഠിക്കാൻ ചെയ്യാൻ അസം സർക്കാർ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകിയിരുന്നു. സമിതി ഉടൻ റിപ്പോർട്ട് നൽകുമെന്നാണ് സൂചന . ‘ സെപ്റ്റംബറിൽ വരാനിരിക്കുന്ന നിയമസഭാ വിഭാഗത്തിൽ ബിൽ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ചില കാരണങ്ങളാൽ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ജനുവരിയിലെ നിയമസഭാ സമ്മേളനത്തിൽ അത് ചെയ്യും, ”മുഖ്യമന്ത്രി പറഞ്ഞു.
അസമിൽ ബഹുഭാര്യത്വം ഉടനടി നിരോധിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എങ്കിലും, യുസിസി വന്നാൽ ഞങ്ങൾ നടപടിയെടുക്കേണ്ടതില്ല, കാരണം അത് യുസിസിയിൽ ഉണ്ടാകും .ബഹുഭാര്യത്വ നിരോധനം “അക്രമത്തിലൂടെയല്ല സമവായത്തിലൂടെ” നടപ്പാക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി .
Comments