കൊച്ചി: ഇത്രയും കാലത്തെ പൊതുജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമാണ് ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. എല്ലാം തുറന്നു പറയുന്ന സുഹൃത്തായിരുന്നു. തങ്ങള്‍ തമ്മില്‍ രഹസ്യങ്ങളുമില്ല. ഉമ്മന്‍ ചാണ്ടിയില്ലായിരുന്നെങ്കില്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കില്ലായിരുന്നുവെന്ന് ആന്റണി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗം സംസ്ഥാനത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസിനും യു.ഡി.എഫിനുമെല്ലാം വലിയ നഷ്ടമാണ്. എന്റെ കുടുംബത്തിനും ഉണ്ടായിട്ടുള്ള ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം. ഉമ്മന്‍ ചാണ്ടിയും ഭാര്യയുമാണ് തന്റെ കുടുംബജീവിതത്തിന് കാരണക്കാരന്‍. തന്റെ ഭാര്യയെ കണ്ടെത്തിയത് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയാണ്.
കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ഊണിലും ഉറക്കിലും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നതായിരുന്നു. സഹായം തേടിയെത്തുന്ന ആരെയും നിരാശരായി മടക്കി അയച്ചിരുന്നില്ല. രോഗക്കിടക്കയില്‍ പോലും സഹായം തേടിയെത്തുന്നവരെ എങ്ങനെ സഹായിക്കാമെന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ജനങ്ങളെ സ്‌നേഹിച്ച പൊതുപ്രവര്‍ത്തകനായിരുന്നു.
കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ഭരണാധികാരികളിലൊരാളായിരുന്നു അദ്ദേഹം. കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, യു.ഡി.എഫ്. എന്നിവയെ ശക്തിപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത സുഹൃത്താണ് അദ്ദേഹം. 1962 മുതല്‍ വിദ്യാര്‍ഥി രാഷ്‌ട്രീയക്കാലം തൊട്ട് ഏറ്റവും അടുത്ത സുഹൃത്താണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയ്‌ക്ക് 1.30 ഓടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിയ്‌ക്കും. ദർബാർ ഹാളിലും, കെപിസിസിയിലും, ജഗതിയിലെ പുതുപ്പള്ളി ഹൗസിലും പൊതുദർശനം ഉണ്ടായിരിക്കും. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.
Comments