ഇന്ത്യയുടെ 2026 ലെ ഫുട്‌ബോൾ ലോകകപ്പ് മോഹങ്ങളുടെ പ്രതീക്ഷകൾ വാനോളമുയരുന്നു. ലോകകപ്പിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ ടീമുകൾക്കൊപ്പം ഇന്ത്യയും മാറ്റുരയ്‌ക്കും.സുനിൽ ഛേത്രിയും അൻവർ അലിയും ഗുർപ്രീത് സിങ് സന്ധുമടങ്ങുന്ന ടീമിനായി ആർപ്പുവിളിക്കാൻ കാത്തിരിക്കുന്ന ആരാധകർക്ക് അതിനിയും വൈകില്ലെന്നാണ് സൂചന. നൂറ്റിമുപ്പത് കോടിയിലധികം വരുന്ന ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് വേദിയിൽ ദേശീയഗാനം മുഴങ്ങും.
ലോകകപ്പ് യോഗ്യതയ്‌ക്കുളള നിർണായക ഘട്ടം ഇന്ത്യ പിന്നിട്ടു. എഎഫ്സി ലോകകപ്പ് യോഗ്യതക്കുളള ഗ്രൂപ്പുകളെ തരംതിരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ആദ്യമായി പോട്ട് രണ്ടിൽ എത്തി.
ഒന്നും രണ്ടും പോട്ടുകളിൽ ഫിഫ റാങ്കിംഗിൽ ആദ്യ 18 ഏഷ്യൻ രാജ്യങ്ങളാണ് ഉൾപ്പെടുക. ഒന്ന് മുതൽ മൂന്ന് വരെയുളള പോട്ടുകളിൽ ഒമ്പത് ടീമുകളാണ് ഉണ്ടാകുക. രണ്ടാമത്തെ പോട്ടിൽ റാംങ്കിംഗിൽ ഇന്ത്യക്ക് മുകളിലുളള ഒരു ടീം മാത്രമേ ഈ പട്ടികയിൽ ഉൾപ്പെടൂ. താഴെ വരുന്ന ടീമുകൾ ദുർബലരായതിനാൽ ഇന്ത്യയ്‌ക്ക് പോട്ട് 2 മറികടക്കുന്നത് എളുപ്പമാകും.
ജൂലൈ 27നാണ് ലോകകപ്പ് യോഗ്യത റൗണ്ടിനുളള എഎഫ്‌സി നറുക്കെടുപ്പ്. ഒമ്പത് ഗ്രൂപ്പുകളാണ് രണ്ടാം റൗണ്ടിലുണ്ടാകുക. ഓരോ പോട്ടിൽ നിന്നും ഓരോ ടീമുകൾ വീതം ഗ്രൂപ്പിലിടം നേടും. സ്റ്റിമാകിന്റെ ഫോർമേഷൻ തിരഞ്ഞെടുപ്പ് തന്നെ വ്യത്യസ്തമാണ്. എതിരാളികളുടെ കരുത്തറിഞ്ഞാണ് ഓരോ ഫോർമേഷനിലും കോച്ച് ടീമിനെ കളിക്കളത്തിലേക്ക് വിടുന്നത്. 4-3-3 ഫോർമേഷനിലും, 4-2-3-1 രീതിക്കും അവസരത്തിനൊത്ത് ഇഗോർ സ്റ്റിമാകിന്റെ പടയാളികൾ പന്തുതട്ടും.
Comments