ന്യൂഡൽഹി: ഇന്ത്യയുടെ ബാങ്കിംഗ് മേഖല ലോകത്തിലെ ഏറ്റവും ശക്തമായ ബാങ്കിംഗ് മേഖലയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്നമാത്തെ സമ്പദ്വ്യവസ്ഥയായി രാജ്യം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബാങ്കിംഗ് മേഖല ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ ഒമ്പത് വർഷം മുമ്പ് ഇതായിരുന്നില്ല രാജ്യത്തിന്റെ സ്ഥിതി. മുൻ സർക്കാരിന്റെ കാലത്ത് ബാങ്കിംഗ് മേഖല വൻ തകർച്ചയാണ് നേരിട്ടത്. മുൻ ഭരണം ബാങ്കിംഗ് മേഖലയെ നശിപ്പിച്ചെങ്കിലും ബിജെപി അധികാരത്തിൽ വന്നതോടെ തിരുത്തൽ നടപടികൾ സ്വീകരിച്ചു. ബാങ്കിംഗ് സംവിധാനത്തെ തകർത്ത മുൻ സർക്കാരിന്റെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ഫോൺ ബാങ്കിംഗ് അഴിമതി. രാജ്യത്ത് ഇന്ന് ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സാധിക്കും. ഒമ്പത് വർഷം മുമ്പ് 140 കോടി ആളുകൾക്ക് ഫോൺ ബാങ്കിംഗ് ഉണ്ടായിരുന്നില്ല’പ്രധാനമന്ത്രി പറഞ്ഞു.
‘ഫോൺ ബാങ്കിംഗ് അഴിമതി’ കാരണം ബാങ്കിംഗ് മേഖലയുടെ നട്ടെല്ല് തന്നെ തകർന്നിരുന്നു. 2014 മുതൽ സർക്കാർ ബാങ്കിംഗ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ തുടങ്ങി. സർക്കാർ നിരവധി ചെറുകിട ബാങ്കുകളെ സംയോജിപ്പിച്ച് വലിയ ബാങ്കുകൾ സൃഷ്ടിച്ചു. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രതിജ്ഞ ഈ രാജ്യത്തെ ജനങ്ങൾ എടുത്ത് കഴിഞ്ഞിട്ടുണ്ട്. അടുത്ത 25 വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments