ന്യൂഡൽഹി: പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം നിർബന്ധിത മതപരിവർത്തനത്തിന് വിധേയനാക്കിയ യുവാവ് അറസ്റ്റിൽ. ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാദ്ധ്യമപ്രവർത്തകനായി നടിച്ചാണ് സൗഹൃദം സ്ഥാപിച്ചതെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു ഖാലിദ് യുവതിയുമായി പരിചയപ്പെട്ടത്. വ്യാജ പ്രൊഫൈലിലൂടെ എത്തിയ ഇയാൾ ഒരു ഹിന്ദുമത വിശ്വാസിയാണെന്ന് പെൺകുട്ടിയോട് പറഞ്ഞു. ആദ്യം യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പിന്നീട് പ്രണയം നടിച്ച് നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഗാസിയാബാദ് സ്വദേശിനി ഒടുവിൽ ഖാലിദിനെ നേരിൽ കാണാൻ തയ്യാറായി. അന്നേദിവസമായിരുന്നു പ്രതി ആദ്യമായി യുവതിയെ പീഡിപ്പിച്ചത്. പിന്നീട് ഇയാൾ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നിരന്തരം വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഒടുവിൽ യുവതി ഗർഭിണിയായി. ഗർഭച്ഛിദ്രത്തിന് പ്രതി നിർബന്ധിച്ചു. ഇതിനിടയാണ് യുവാവ് ഹിന്ദുവല്ലെന്നും ഖാലിദ് എന്നാണ് പേരെന്നും യുവതി തിരിച്ചറിഞ്ഞത്.
സത്യം പുറത്തുവന്നതോടെ യുവതിയോട് ഇസ്ലാം മതം സ്വീകരിക്കാൻ പ്രതി ആവശ്യപ്പെട്ടു. ഒടുവിൽ ഡൽഹിയിലെ നിസാമുദ്ദീനിലുള്ള മസ്ജിദിലേക്ക് മതപരിവർത്തനത്തിനായി പെൺകുട്ടിയെ കൊണ്ടുപോയി. അവിടെ വച്ച് നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. ബലാത്സംഗം ഉൾപ്പടെ ചുമത്തിയ കേസിൽ പ്രതിയെ വിജയനഗർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് പിടികൂടിയത്.
Comments