തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നല്കി. ഇതുമായി ബന്ധപ്പെട്ട ഫയലില്‍ പിണറായി ഒപ്പിട്ടതായാണ് സൂചന .
കടുത്ത ധൂർത്തിനിടയിൽ സംസ്ഥാനത്തിന്റെ വായ്പപ്പരിധി കേന്ദ്രം വെട്ടിക്കുറച്ചതാണ് പിണറായി സർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത് . മാത്രമല്ല കടം സംബന്ധിച്ച നിര്‍വചനങ്ങളില്‍ മാറ്റംവരുത്തി മറ്റ് ഏജന്‍സികള്‍ എടുക്കുന്ന വായ്പയും ട്രഷറി നിക്ഷേപങ്ങളും സര്‍ക്കാരിന്റെ കടമയായി കണക്കാക്കുന്നതിനെയും കേരളം എതിർക്കുന്നുണ്ട് . കേസ് നടത്താൻ മുതിര്‍ന്ന അഭിഭാഷകന് കബില്‍ സിബലിനെ ചുമതലപ്പെടുത്താനാണ് ആലോചിക്കുന്നത്.
കേരളത്തിന്റെ വായ്പപ്പരിധി കൂട്ടാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചിരുന്നു. കേന്ദ്രത്തിനെത്തിരെ കേസിന് പോകുന്നുണ്ടെങ്കിലും കേന്ദ്രത്തിൽനിന്ന് വിവിധയിനങ്ങളിലെ കുടിശ്ശിക എത്രയും വേഗം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments