ഇസ്ലാമബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ സർക്കാരിന്റെ ദൈനംദിന പ്രവർത്തനം പോലും താളം തെറ്റിയ സ്ഥിതിയാണ്. നികുതി വരുമാനം കാര്യമായി ഇല്ലാത്തതും ഖജനാവ് കാലിയാകാൻ പ്രധാന കാരണമാണ്. കഴിഞ്ഞ ദിവസം നികുതി അടയ്‌ക്കാത്തതിനാൽ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസന്റെ മുഴുവൻ ബാാങ്ക് അക്കൗണ്ട് സർക്കാർ മരവിപ്പിച്ചു. രണ്ട് ബില്യൺ രൂപയിലധികം നികുതിയുടെ കുടിശ്ശികയാണ് എയർ ലൈൻ കമ്പനിക്കുള്ളത്.
ദൈനംദിന ചെലവുകൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. നിലവിൽ 600 ബില്യൺ രൂപയുടെ നഷ്ടത്തിലാണ് പാക് എയർലൈൻസ് പ്രവർത്തിക്കുന്നത്. നേരത്തെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജീവനക്കാരുടെ ശമ്പളം അടക്കം കമ്പനി വെട്ടിക്കുറച്ചിരുന്നു. ഇത്രയും നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനി എത്രനാൾ മുന്നോട്ട് പോകുമെന്ന ചോദ്യം ഉയരുന്നുണ്ട്.
ഇന്ധനം സൗജന്യമായി നൽകാൻ പാകിസ്താൻ സ്റ്റേറ്റ് ഓയിൽ കമ്പനി വിസമ്മതിച്ചതൊടെ വിമാന സർവീസുകൾ താറുമാറായതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Comments