തിരുവനന്തപുരം: സർക്കാർ ധനസഹായം ലഭിക്കേണ്ട 13 സാമൂഹിക സുരക്ഷാ പദ്ധതികൾ പണം ഇല്ലാത്തതിനാൽ അനശ്ചിതത്വത്തിൽ. 19 സാമൂഹ്യ പദ്ധതികളിലെ 12 എണ്ണത്തിലെ ഗുണഭോക്താക്കൾക്കും ഇതിന്റെ ഗുണം ലഭിച്ചിട്ടില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഫണ്ടുകൾ ലഭിക്കാത്തതാണ് പദ്ധതി അനശ്ചിതത്വത്തിലാകാൻ കാരണമെന്ന് വകുപ്പുകൾ പറയുന്നു. എന്നാൽ വകുപ്പുകൾ പദ്ധതി നടപ്പാക്കുന്നതിൽ വരുത്തുന്ന വീഴ്ചയാണ് ഈ അനാസ്ഥയ്‌ക്ക് കാരണമെന്ന് ധനവകുപ്പ് കുറ്റപ്പെടുത്തുന്നു.
വിവിധ സർക്കാരുകളുടെ കാലത്താണ് ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തെ താങ്ങി നിർത്താനായി വിവിധ കാരുണ്യ പദ്ധതികൾ ആരംഭിച്ചത്. സാമൂഹ്യ സുരക്ഷാ മിഷന് കീഴിൽ ആശ്വാസ കിരണം, കുട്ടികൾക്കുളള കാൻസർ സുരക്ഷ ഫണ്ട്, സമാശ്വാസം ഫണ്ട്, തലോലം പദ്ധതി എന്നിങ്ങനെ 19 പദ്ധതികളാണുളളത്. അപേക്ഷകൾ നൽകി ഗുണഭോക്താകൾ കാത്തിരിക്കുകയാണെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് ആനൂകൂല്യങ്ങൾ നിഷേധിക്കുകയാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉളളവരും ഇക്കൂട്ടത്തിലുണ്ട്. 19 പദ്ധതികൾക്കായി ബഡ്ജറ്റിൽ 153.33 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ഇതിൽ 5.58 കോടി രൂപ മാത്രമാണ് ഇതുവരെ ചിലവിട്ടത്.
Comments