ന്യൂഡൽഹി: ഭൂമി തട്ടിപ്പ് കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . ലാലു യാദവിന്റെ ബീഹാറിലും ഡൽഹിയിലും ഉള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത് ,
ആറ് കോടിയോളം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. യുപിഎ സർക്കാരിൽ റെയിൽ വേ മന്ത്രിയായിരിക്കേ ജോലി വാഗ്ദാനം ചെയ്ത് ഭൂമിതട്ടിപ്പ് നടത്തിയെന്നാണ് കേസ് .കേസിൽ ഇഡിയുടെ നടപടി ലാലുവിന്റെ കുടുംബത്തിനേറ്റ കനത്ത തിരിച്ചടിയായാണ് കരുതുന്നത് . ഇത് മൂന്നാം തവണയാണ് എൻഫോഴ്സ്മെന്റ് ലാലുപ്രസാദിനെതിരെ നടപടിയെടുക്കുന്നത് .ലാലുപ്രസാദിന്റെയും , മകൻ തേജസ്വി യാദവിന്റെയും പേരിലുള്ള സ്വത്തുക്കളിൽ ചിലത് മുൻപ് കണ്ടുകെട്ടിയിരുന്നു.
Comments