തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 10.30 ന് വക്കത്തെ വസതിയിലാണ് സംസ്കാരം. കഴിഞ്ഞദിവസം ഡിസിസി ഓഫീസിലും തുടർന്ന് കെപിസിസി ആസ്ഥാനത്തും ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചിരുന്നു.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എ കെ ആന്റണി തുടങ്ങിയവർ ചേർന്ന് വക്കത്തിന്റെ ഭൗതിക ശരീരത്തിൽ കോൺഗ്ര പതാക പുതപ്പിച്ചു. ശേഷം അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായ ആറ്റിങ്ങലിലേക്ക് കൊണ്ടുപോവുകയായിരുന്നു.. വൈകുന്നേരത്തോടെ കുടുംബവീട്ടിൽ എത്തിച്ചു.ജന്മനാടായ ആറ്റിങ്ങലിലും വീട്ടിലുമായി നൂറുകണക്കിന് പേർ അന്തിമോപചാരം അർപ്പിച്ചു.
തിങ്കളാഴ്ചയായിരുന്നു വക്കം പുരുഷോത്തമൻ അന്തരിച്ചത്. തിരുവനന്തപുരത്തെ വസതിയിയിൽ വെച്ചായിരുന്നു അന്ത്യം. 96 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
അഞ്ചുതവണ ആറ്റിങ്ങലിൽ നിന്നും സഭയിലെത്തിയ വക്കം മൂന്ന് തവണ മന്ത്രിയായി. വിവിധ കാലഘട്ടങ്ങളിലായി ധനകാര്യം, എക്സൈസ്, തൊഴിൽ, ആരോഗ്യം, കൃഷി, ടൂറിസം വകുപ്പുകളുടെ ചുമതല വഹിച്ചു.
Comments