ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ബൃഹത്തായ പദ്ധതിയാണ് വന്ദേ ഭാരത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരത് ട്രെയിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിനായ ഇതിന്റെ പരമാവധി വേഗപരിധി 160 മുതൽ 180 വരെ കിലോമീറ്ററാണ്.
ജനപ്രീതി കണക്കിലെടുത്ത് രാജ്യത്തെ നാല് റൂട്ടുകളിലൂടെ വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാൻ പദ്ധതിയിടുകയാണ് ഇന്ത്യൻ റെയിൽവേ. പട്ന-ഹൗറ, കച്ചെഗുഡ-യശ്വന്ത്പൂർ, ചെന്നൈ-വിജയവാഡ, ചെന്നൈ-തിരുനെൽവേലി എന്നീ റൂട്ടുകളിലാണ് വന്ദേ ഭാരത് അനുവദിച്ചിരിക്കുന്നത്. കാര്യക്ഷമവും സുഖപ്രദവുമായ യാത്രാനുഭവം നൽകുകയാണ് റെയിൽവേയുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥവൃത്തങ്ങൾ അറിയിച്ചു.
ബോഗികളിൽ ട്രാക്ഷൻ മോട്ടോറുകളും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ചേർത്തിട്ടുണ്ട്. അതിനാൽ തന്നെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നു. 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആധുനിക ഇന്റീരിയറുകൾ, സുഖപ്രദമായ ഇരിപ്പിടങ്ങൾ, മെച്ചപ്പെട്ട സൗകര്യങ്ങളും ഈ സെമി-ഹൈസ്പീഡ് ട്രെയിനുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
ഓഡിയോ-വിഷ്വൽ പാസഞ്ചർ വിവരങ്ങളും ഇൻഫോടെയ്ൻമെന്റും നൽകുന്ന 32 ഇഞ്ച് സ്ക്രീനുകളും വന്ദേ ഭാരതിന്റെ പ്രത്യേകതയാണ്. ട്രെയിനിൽ ഭിന്നശേഷികാർക്ക് അനുയോജ്യമായ ശുചിമുറികളുമുണ്ട്. ടോയ്ലറ്റുകൾ ബയോ വാക്വം തരത്തിലുള്ളതാണ്. കൂടാതെ ട്രെയിനിന്റെ വിൻഡോൾക്ക് വീതി കൂടുതലാണെന്നതിനാൽ കാഴ്ച്ചകളും എളുപ്പത്തിൽ ആസ്വദിക്കാനാവും. ട്രെയിനിൽ ഹോട്ട്സ്പോട്ട് വൈഫൈയും ഉണ്ട്. അതോടൊപ്പം കോച്ചുകളിൽ ബാഗേജുകൾക്ക് കൂടുതൽ ഇടവുമുണ്ട്. വായു ശുദ്ധീകരണത്തിനായി എക്സ്പ്രസിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ച പാക്കേജ് യൂണിറ്റിൽ ഫോട്ടോകാറ്റലിറ്റിക് അൾട്രാവയലറ്റ് എയർ പ്യൂരിഫിക്കേഷൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക സുരക്ഷാ ഫീച്ചറായ കവച് ടെക്നോളജി ട്രെയിൻ കൂട്ടിയിടി ഒഴിവാക്കാനും സഹായിക്കും.
Comments