ബാഗ്ദാദ്: ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തി ഇറാഖ്. ദശീയ സുരക്ഷാ ആശങ്കകൾ മുൻനിർത്തിയാണ് നടപടി. കൂടാതെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശ്യവും നിരോധനത്തിന് പിന്നിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇറാഖിലെ ടെലികോം മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറപ്പെടുവിച്ചത്.
ഇറാഖിൽ നിരവധിയാളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ടെലിഗ്രാം. മെസേജുകൾ അയക്കാനും വാർത്തകളുടെ ഉറവിടമായുമെല്ലാം ഇറാഖ് ജനത ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ടെലിഗ്രാമിനെ ആയിരുന്നു.
ഇറാഖികളുടെ പേരുകളും വിലാസങ്ങളും അവരുടെ കുടുംബ വിവരങ്ങളും ഉൾപ്പെടെ വലിയ അളവിലുള്ള വ്യക്തിഗത ഡാറ്റ ടെലിഗ്രാം വഴി ചോർന്നുപോകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി. അതേസമയം സംഭവത്തിൽ ഇതുവരെ ടെലിഗ്രാം പ്രതികരിച്ചിട്ടില്ല.
Comments