മുംബൈ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ അർധേന്ദു ബോസ് അന്തരിച്ചു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം.’ബോംബെ ഡൈയിംഗ് മാൻ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തിങ്കളാഴ്ച മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ കർമിൻ ബസുവാണ് മരണവാർത്ത അറിയിച്ചത്.
1970-കളിൽ ബോംബെ ഡൈയിംഗ് മോഡലായി പ്രഫഷണൽ ജീവിതം തുടങ്ങി പിന്നീട് വര്ഷങ്ങളോളം ബോംബെഡൈയിംഗിന്റെ മുഖമായിരുന്നു , അതിനുശേഷം അദ്ദേഹം സിനിമകളിലേക്ക് വഴിമാറി. ‘കോബ്ര’, ‘മേരാ യാർ മേരാ ദുഷ്മാൻ’, ‘വിഷ്കന്യ’, ‘കൽക്കുട്ട്’ തുടങ്ങിയ ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ചു. .
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇളയ സഹോദരൻ ശൈലേഷ് ചന്ദ്രബോസിന്റെ മകനാണ് അർധേന്ദു ബോസ്. മുംബൈയിൽ ജനിച്ച ബോസ് കുടുംബത്തിലെ ഏക അംഗമാണ് അദ്ദേഹം. ജവഹർലാൽ നെഹ്‌റുവിന്റെ സർക്കാർ ബോസ് കുടുംബത്തെ നിരീക്ഷിച്ചതായി അർധേന്ദു ബോസ് ആരോപിച്ചിരുന്നു. ഇന്ദിരാഗാന്ധിയും തന്നെ നിരീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് ശൈലേഷ് ചന്ദ്രബോസ് സംശയിച്ചിരുന്നു. മാത്രവുമല്ല, വർളിയിലുള്ള അവരുടെ വീട്ടിലെ ഫോണും ഹാക്ക് ചെയ്യപ്പെട്ടു എന്ന് അവർ ഭയന്നിരുന്നു. 2015ൽ ഒരു അഭിമുഖത്തിലാണ് അർധേന്ദു ബോസ് ഇക്കാര്യം വെളിപ്പെടുത്തിയത്
“ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഗാന്ധിയുടെ അഹിംസാ പ്രസ്ഥാനം കൊണ്ടല്ല, ആസാദ് ഹിന്ദ് ഫൗജിന്റെയും നേതാജിയുടെയും പ്രവർത്തനങ്ങളാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത്,” അർധേന്ദു ബോസ് ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
Comments