ന്യൂഡൽഹി: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ കേരളാ സർക്കാരിനോട് വിശദീകരണം തേടി രാഷ്‌ട്രപതി ദ്രൗപദി മുർമു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറി ഡോ വേണുവിനോട് രാഷ്‌ട്രപതിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശിച്ചിട്ടുളളത്. സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ്ബ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്‌ട്രപതിയുടെ ഇടപെടൽ.
സ്പീക്കർ എ.എൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും മതസ്പർദ്ധ വളർത്തുന്നതാണെന്നും അഭിഭാഷകൻ കോശി ജേക്കബ് പരാതിയിൽ പരാമർശിച്ചിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കർ തന്നെ സമൂഹത്തിൽ ഭിന്നത വളർത്തുന്ന വിശ്വാസ നിന്ദ നടത്തിയത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണാഘടനാ പദവിക്ക് യോജിക്കാത്ത പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീറിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ രാഷ്‌ട്രപതി ഇടപെടണമെന്നും പരാതിയിൽ പറയുന്നുണ്ട്.
Comments