ന്യൂഡൽഹി: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ സഹോദരിയുടെ മുഖത്ത് വെടിവെച്ച യുവതി അറസ്റ്റിൽ. കേസിൽ സോനു എന്ന 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലാണ് സംഭവം. സുമെെല എന്ന യുവതിയ്‌ക്കാണ് വെടിയേറ്റത്.
വടക്കുകിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർക്കിലെ ബുലന്ദ് മസ്ജിദ് പ്രദേശത്താണ് സഹോദരികൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വെെകുന്നേരം 6.30-ഓടെയാണ് സോനു പോലീസിനെ സമീപിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജോയ് ടിർക്കി പറഞ്ഞു. മൂത്ത സഹോദരി തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് പരാതി നൽകുകയായിരുന്നെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കി
ബുള്ളറ്റ് സുമെെലയുടെ മുഖത്ത് പതിച്ചതിന് ശേഷം സോനു തോക്കിന്റെ പിൻഭാഗം ഉപയോഗിച്ച് തലയിൽ പലതവണ അടിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ സുമൈലയ്‌ക്ക് നിസാര പരിക്കേറ്റതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിയെത്തുടർന്ന് സോനുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ഭർത്താവുമായി സുമെെലയ്‌ക്ക് ബന്ധമുണ്ടെന്ന് സോനു സംശയിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സോനുവിന് മേൽ വധശ്രമം, അനധികൃതമായി ആയുധം കെെവശം വയ്‌ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.















