കൊച്ചി: നെടുമ്പാശ്ശേരിയിൽ സ്വർണം കടത്തിയ യുവാവ് പിടിയിലായി. മലപ്പുറം സ്വദേശി നിസാമുദ്ദീനാണ് പ്രതി. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. സ്വർണം കടത്തിയത് അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണെന്നാണ് പ്രതിയുടെ ന്യായം.
ജിദ്ദയിൽ ഡ്രൈവറായ നിസാമുദ്ദീന്റെ അമ്മയുടെ ഡയാലിസിസിന് ആവശ്യമായ പണം നൽകാമെന്ന വാഗ്ദാനത്തിലാണ് യുവാവ് സംഘത്തിനൊപ്പം ചേർന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്ക് യാത്രാക്കൂലിയും 25,000 രൂപയും നൽകാമെന്നായിരുന്നു സുഹൃത്തിന്റെ വാക്ക്.
ജിദ്ദയിൽനിന്ന് എത്തിയ ഇയാൾ മലദ്വാരത്തിൽ നാല് ഗുളികകളാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണം കടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. സ്വർണം ഒളിപ്പിച്ച് മുൻ പരിചയമില്ലാത്തതിനാൽ ഇയാളെ അവശ നിലയിലായിരുന്നു പിടികൂടിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Comments