ആറ്റുനോറ്റുണ്ടായ കണ്മണിയെ കാണാനുള്ള യോഗം മഹിപാൽ സിംഗിനുണ്ടായില്ല . എന്നാൽ പിറന്ന മണ്ണിനായി ജീവൻ നൽകിയ ധീരന്റെ മകൾക്ക് അനുയോജ്യമായ പേരാണ് കുടുംബം നൽകിയിരിക്കുന്നത് ‘ വീരാംഗന ‘ . ദിവസങ്ങൾക്ക് മുൻപാണ് അഹമ്മദാബാദിലെ വിരാട് നഗർ സ്വദേശിയായ മഹിപാൽ സിംഗ് ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ പോരാടുന്നതിനിടെ വീരമൃത്യു വരിച്ചത് . അന്ന് പൂർണ്ണ ഗർഭിണിയായിരുന്നു മഹിപാലിന്റെ ഭാര്യ വർഷബ . മഹിപാൽസിംഗ് അന്തരിച്ചതിന്റെ ആറാം ദിവസമാണ് മകൾ ജനിച്ചത്.
മഹിപാൽ സിംഗിന്റെ നഷ്ടം നികത്താൻ കുടുംബത്തിന് കഴിയില്ല, എന്നാൽ മകളെ പൊന്നുപോലെ വളർത്തും- കുടുംബം പറയുന്നു . വളരുമ്പോൾ അവൾക്ക് പ്രതിരോധ സേനയിൽ ചേരണമെങ്കിൽ, ഞങ്ങൾ അവളെ അതിനായി തന്നെ വിടും. സർക്കാരിൽ നിന്നും സൈന്യത്തിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട്, ഇപ്പോൾ ഈ കുഞ്ഞിനെ വളർത്തേണ്ടത് മുഴുവൻ കുടുംബത്തിന്റെയും ഉത്തരവാദിത്തമാണ് – മഹിപാലി സിംഗിന്റെ സഹോദരൻ പറഞ്ഞു . ഒരു മകനെ പ്രസവിച്ചാൽ അവനെ ഇന്ത്യൻ സൈന്യത്തിലേക്ക് അയയ്ക്കുമെന്ന് മുൻപ് വർഷബ പറഞ്ഞിരുന്നു .
2016 ലാണ് മഹിപാൽ സൈന്യത്തിൽ ചേർന്നത് . മധ്യപ്രദേശിലെ ജബൽപൂരിൽ ഒരു വർഷത്തെ പരിശീലനം നേടി. അതിനുശേഷം ഗുവാഹത്തിയിൽ നിയമം. ഏതാനും വർഷം അവിടെ സേവനമനുഷ്ഠിച്ച ശേഷം ചണ്ഡീഗഡിൽ നിയമനം ലഭിച്ചു. ആറ് മാസം മുമ്പാണ് ചണ്ഡീഗഡിൽ നിന്ന് ജമ്മു കശ്മീരിലേക്ക് സ്ഥലം മാറ്റിയത്.
Comments