പത്തനംതിട്ട: ഉത്തരയും കാമുകിമാരുമായുള്ള ലാസ്യ നൃത്തരംഗങ്ങൾ വേദിയിൽ നിറഞ്ഞാടി കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരനും പത്നിമാരുമായുള്ള ലാസ്യ നൃത്തരംഗമാണ് വേദിയിൽ അവതരിപ്പിച്ചത്.
പത്തനംതിട്ട മാർത്തോമാ സ്കൂൾ അങ്കണത്തിലാണ് വേദി ഒരുങ്ങിയത്. കലക്ടർക്കൊപ്പം ഉത്തരനായി കലാമണ്ഡലം വൈശാഖും രണ്ടാമത്തെ കാമുകിയായി കലാമണ്ഡലം വിഷ്ണുവുമാണ് അരങ്ങിലെത്തിയത്.
പത്തനംതിട്ട ജില്ലാ കഥകളി ക്ലബിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ്സ് കഥകളി ക്ലബ് രൂപവത്കരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിലായിരുന്നു ദിവ്യ എസ് അയ്യർ വേഷമിട്ടത്. നിറഞ്ഞ കെെയടികളോടെ ആയിരുന്നു ദിവ്യ ഒരുമണിക്കൂർ നീണ്ട ശൃംഗാര പദം ആടിത്തീർത്തത്.
നേരത്തെ കഥകളി മേള നടന്ന സമയത്ത് അരങ്ങേറ്റം നിശ്ചയിച്ചിരുന്നെങ്കിലും അന്ന് നടന്നിരുന്നിരുന്നില്ല. ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ എസ് അയ്യർ ഒഡീസി, ഭരതനാട്യം, കുച്ചിപ്പുഡിയും പഠിച്ചിട്ടുണ്ട്. നീണ്ട കാലത്തെ തീവ്രമായ ആഗ്രഹ സഫലീകരണം കൂടിയാണ് നടന്നിരിക്കുന്നത്.
കഥകളി നടൻ കലാമണ്ഡലം വിഷ്ണുമോന്റെ ശിഷ്യത്വത്തിലായിരുന്നു കലക്ടർ ദിവ്യ എസ് അയ്യർ കഥകളി അഭ്യസിച്ചത്. ഇരുപത് ദിവസത്തെ കഠിന പരിശീലത്തിനൊടുവിലായിരുന്നു ദിവ്യ വേദിയിൽ ഉത്തരാ സ്വയംവരം അവതരിപ്പിച്ചത്.
Comments