ദിസ്പൂർ : അസമിലെ അസംബ്ലി, പാർലമെന്റ് മണ്ഡലങ്ങളുടെ ഡീലിമിറ്റേഷനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ . ഇതോടെ സംസ്ഥാനത്തെ 14 ലോക്സഭാ മണ്ഡലങ്ങളും 126 നിയമസഭാ മണ്ഡലങ്ങളും പുതുതായി വേർതിരിച്ചു. അതേസമയം, ഒരു ലോക്സഭാ സീറ്റിന്റെയും 19 നിയമസഭാ സീറ്റുകളുടെയും പേരുകൾ മാറ്റിയിട്ടുണ്ട് .
പേരുകൾ മാറിയ സീറ്റുകളിൽ ഒന്നിന്റെ പേര് കാസിരംഗ എന്നായിരിക്കും.. കടുവകളാൽ സമ്പന്നമായ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പേരിലാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്. അതേ സമയം പഞ്ചായത്ത്, നഗര ഭരണതലത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
പുതിയ ഡീലിമിറ്റേഷനിൽ, സംസ്ഥാനത്തെ 28 അസംബ്ലി സീറ്റുകൾ പട്ടികജാതി-പട്ടികവർഗ (എസ്ടി/എസ്സി) സംവരണ മണ്ഡലമായി പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് നിയമസഭാ സീറ്റുകളിൽ മുസ്ലീം ഭൂരിപക്ഷമുള്ളതിനാൽ, ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള എംഎൽഎമാരാണ് ഇവിടെ നിന്ന് എല്ലായ്പ്പോഴും തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ ഇത് സംവരണ വിഭാഗത്തിന് കീഴിലായി.
സംസ്ഥാനത്തെ 19 നിയമസഭാ മണ്ഡലങ്ങളും 2 ലോക്സഭാ മണ്ഡലങ്ങളും പട്ടിക വർഗക്കാർക്കായി സംവരണം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഒരു ലോക്സഭാ മണ്ഡലവും 9 നിയമസഭാ മണ്ഡലങ്ങളും പട്ടികജാതി (എസ്സി)ക്കായി സംവരണം ചെയ്തിട്ടുണ്ട്. നേരത്തെ 16 സീറ്റുകൾ എസ്ടി വിഭാഗത്തിനും 8 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു.സംവരണം പ്രഖ്യാപിച്ച മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ നിന്ന് മുസ്ലീം സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഡീലിമിറ്റേഷനും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതേസമയം മുസ്ലീം ഭൂരിപക്ഷ സീറ്റുകൾ മറ്റ് വിഭാഗങ്ങൾക്ക് സംവരണം ചെയ്തതിനെ എതിർത്ത് മുസ്ലീം വിഭാഗം രംഗത്തെത്തിയിട്ടുണ്ട് .
Comments