തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ മുഖ്യപ്രതി അബ്ദുൽ സത്താറിന് പോലീസ് സഹായം ലഭിച്ചെന്ന് സൂചന. ഖത്തറിലെ വ്യവസായിയായ മുഖ്യപ്രതി സത്താറിന്റെ പാസ്‌പോർട്ട് പുതുക്കാനാണ് പോലീസ് സഹായിച്ചത്. പ്രതിക്കെതിരെ കേരളപോലീസ് ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രതിയ്‌ക്ക് സഹായം ലഭിച്ചത്. 2021ൽ കാലാവധി അവസാനിച്ച പാസ്പോർട്ട് പോലീസ് സഹായത്താൽ പുതുക്കി നൽകിയെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരം ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോൺ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
രാജേഷ് വധക്കേസിൽ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികളായ മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്ന് ഒന്നാം അഡി.സെഷൻസ് കോടതിയാണ് കണ്ടെത്തിയത്. ഇവർക്കുളള ശിക്ഷ നാളെ കോടതി വിധിക്കും. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിനു ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽസത്താറിനെ പിടികൂടാനായിട്ടില്ല.
Comments