ഡബ്ലിൻ: അയർലൻഡ് പര്യടനത്തിലെ രണ്ടാം ട്വന്റി20 അങ്കത്തിന് ബുമ്രയും കൂട്ടരും ഇന്നിറങ്ങും. മഴ തടസ്സപ്പെടുത്തിയ ആദ്യ കളിയിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റൺസ് ജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. പരമ്പരയിൽ സജീവമാകാൻ അയർലൻഡിന് ഇന്ന്് ജയം അനിവാര്യമാണ്.
140 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.5 ഓവറിൽ രണ്ട് വിക്കറ്റിന് 47 നിൽക്കുമ്പോൾ മഴമൂലം കളി നിർത്തുകയായിരുന്നു. ബാറ്റിംഗിലെ പോരായ്മകൾ പരിഹരിക്കാൻ കഴിയുമെന്നാണ് ടീം ഇന്ത്യ കരുതുന്നത്. 11 മാസത്തെ ഇടവേളക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംമ്രയുടെ ബൗളിംഗ്് പ്രകടനം ഇന്ത്യൻ സംഘത്തിന് കരുത്ത് പകരുന്നു.
സീനിയർ താരങ്ങളുടെ അഭാവത്തിൽ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്താനിറങ്ങിയ യുവനിരക്ക് പരമ്പര ഏറെ നിർണായകമാണ്. ട്വന്റി20യിലെ പ്രകടനത്തിലെ അടിസ്ഥാനത്തിലാണ് യുവതാരങ്ങളെ ഏകദിനത്തിലേക്കും ടെസ്റ്റിലേക്കും പരിഗണിക്കാൻ. ശിവം ദുബെ, ഋതുരാജ് ഗെയ്ക് വാദ്, റിങ്കു സിങ് തുടങ്ങിയവരൊക്കെ ഇന്ത്യൻ ടീമിൽ സ്ഥിരാംഗത്വം തേടുന്നുണ്ട്. റിങ്കുവിന്റെയും പേസർ പ്രസിദ്ധ് കൃഷ്ണയുടെയും അരങ്ങേറ്റ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്. വിൻഡീസ് പരമ്പരയിൽ തിളങ്ങിയ തിലക് വർമ്മയ്‌ക്കും ഇന്നത്തെ മത്സരം നിർണായകമാണ്.
Comments