മലപ്പുറം: ട്രെയിനുകൾക്ക് നേരെ വീണ്ടും കല്ലേറ്. വന്ദേ ഭാരതിനും രാജധാനി എക്‌സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. വൈകുന്നേരം 3.40-ഓടെയാണ് കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് സ്‌റ്റേഷനും കുശാൽനഗർ റെയിൽവേ ഗേറ്റിനും ഇടയിലാണ് കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. സംഭവത്തിൽ ആർക്കും പരിക്കില്ല.
വന്ദേ ഭാരത് ട്രെയിനിന് നേരെയും ഇന്ന് കല്ലേറുണ്ടായി. മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കുമിടയിലായിരുന്നു ആക്രമണം. ചില്ലിന് വിള്ളലുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
കഴിഞ്ഞ ആഴ്ച രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിലായിരുന്നു. ഒഡീഷ സ്വദേശി സർവേശാണ് പോലീസിന്റെ പിടിയിലായത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ നേത്രാവതി എക്സ്പ്രസിനും ചെന്നൈ സൂപ്പർഫാസ്റ്റിനുമാണ് ഇയാൾ കല്ലെറിഞ്ഞത്. രണ്ട് ട്രെയിനും കല്ലെറിഞ്ഞത് ഒരാൾ തന്നെയാണോ എന്ന അന്വേഷണസംഘത്തിന്റെ സംശയമാണ് പ്രതിയിലേക്ക് എത്തിച്ചത്.
Comments