ധാക്ക : ബംഗ്ലാദേശിൽ കണ്ടെത്തിയ അനധികൃത ആയുധഫാക്ടറിയിൽ നിർമ്മിക്കുന്നാ ആയുധങ്ങൾ എത്തിപ്പെടുന്നത് റോഹിംഗ്യൻ ഭീകരരുടെ കൈയ്യില്ലെന്ന് ബംഗ്ലാദേശ് പോലീസ് . കോക്‌സ് ബസാറിലെ ടെക്‌നാഫ് പ്രദേശം അനുദിനം കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുകയാണ്. റോഹിംഗ്യകൾ വന്നതിന് ശേഷം മയക്കുമരുന്ന് കടത്ത് വർധിച്ചതായും ആയുധങ്ങളുടെ ഉപയോഗം വർധിച്ചതായും ക്രമസമാധാന സേനാംഗങ്ങൾ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇവിടെ അനധികൃത ആയുധ ഫാക്ടറി കണ്ടെത്തിയത്. അവിടെ നിന്ന് 6 പേരെ പോലീസ് പിടികൂടിയിരുന്നു . ഈ ആയുധത്തിന്റെ ഭൂരിഭാഗവും ഭാഗം റോഹിംഗ്യൻ ക്യാമ്പിലേക്ക് പോകുന്നതായി പോലീസ് കണ്ടെത്തി. ‘ ഞങ്ങൾ ഇപ്പോൾ ഭയത്തിലാണ്. റോഹിംഗ്യകളുടെ വരവിനു ശേഷം പ്രദേശത്തെ ക്രമസമാധാന നില വഷളായിരിക്കുകയാണ്. മോഷണം, കവർച്ച, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ റോഹിംഗ്യൻ ഭീകരർ ഉൾപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ നിരവധി ആളുകളെ അവർ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇക്കാര്യം ഞങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.‘ – കോക്‌സ് ബസാറിലെ രാജപാലംഗ് യൂണിയൻ ചെയർമാൻ ജഹാംഗീർ കബീർ ചൗധരി പറഞ്ഞു
തോക്കുകളും , ഫയറിംഗ് മെഷീനുകളുമടക്കമാണ് ആയുധ ഫാക്ടറിയിൽ നിന്ന് കണ്ടെത്തിയത് .സംഘത്തിന്റെ തലവനായ ഫൈസൽ ഉദ്ദീനെയും 5 കൂട്ടാളികളെയുമാണ് അറസ്റ്റ് ചെയ്തത് .
‘ ഈ ആയുധങ്ങൾ റോഹിംഗ്യൻ തീവ്രവാദികളിലേക്കാണ് പോകുന്നത് . യഥാർത്ഥത്തിൽ 2017 വരെ ഇവിടെ മയക്കുമരുന്ന് വ്യാപിച്ചിട്ടില്ല. റോഹിംഗ്യകളുടെ വരവിനുശേഷം മയക്കുമരുന്ന് വ്യാപനം വർധിച്ചു. ആയുധങ്ങളുടെ ഉപയോഗവും വർദ്ധിക്കുന്നു. റോഹിംഗ്യൻ ക്യാമ്പുകൾ അതിർത്തിയോട് വളരെ അടുത്താണ്, എങ്ങനെയെങ്കിലും അതിർത്തി കടന്നാൽ കുറ്റവാളികൾ ക്യാമ്പിലേക്ക് വരുന്നു. ഒരു തവണ ഏതെങ്കിലും തീവ്രവാദി ക്യാമ്പിൽ പ്രവേശിച്ചാൽ അവനെ പിടികൂടുക വളരെ ബുദ്ധിമുട്ടാണ്. ഈ കാര്യങ്ങൾ മനസ്സിൽ വെച്ചാണ് ഞങ്ങൾ റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 150 ഓളം ആയുധങ്ങൾ ഈ പ്രദേശത്ത് നിന്ന് ഞങ്ങൾ കണ്ടെടുത്തു.’- പോലീസ് പറഞ്ഞു
Comments