പാലക്കാട്: ഓപ്പറേഷൻ ട്രഷർ ഹണ്ടിന്റെ ഭാഗമായി അതിർത്തി ചെക്ക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓണക്കാലത്ത് വാഹനങ്ങൾ പരിശോധിക്കാതെ കടത്തിവിടുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനയിൽ പാറശ്ശാല ചെക്ക്പോസ്റ്റിൽ നിന്നും വിജിലൻസ് 11,900 രൂപ പിടിച്ചെടുത്തു. സമീപത്തെ ടയർ കടയിൽ ടയറിനുള്ളിലായി ഒളിപ്പിച്ച തുകയാണ് കണ്ടെത്തിയത്.
വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ തിരച്ചിലിൽ നിന്നും 85,000 രൂപയാണ് പിഴയായി ഈടാക്കിയത്. ഇതിന് പുറമേ വേലന്താവളത്ത് നിന്നും 4,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും 19 കന്നുകാലി ചെക്ക് പോസ്റ്റുകളിലും 12 മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിലുമാണ് മിന്നൽ പരിശോധന നടത്തിയത്.
ഇവിടെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ ശേഷം പരിശോധന നടത്താതെ വാഹനം കടത്തി വിടുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന ശക്തമാക്കിയത്. ഇടുക്കിയിലെ കുമള, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നീ ചെക്ക് പോസ്റ്റുകളിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു.
Comments