കുട്ടനാട്: ആലപ്പുഴയിൽ ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം. കുട്ടനാട്ടിൽ സിപിഎം അംഗത്വം ഉപേക്ഷിച്ചവർക്ക് അംഗത്വം നൽകാൻ സിപിഐ തീരുമാനിച്ചതാണ് പുതിയ പ്രശ്‌നത്തിലേക്ക് നയിച്ചിരിക്കുന്നത്. 40 വർഷമായി സിപിഎം അംഗത്വമുള്ളവർ ഉൾപ്പെടെ 222 പേരാണ് സിപിഎം വിടാനൊരുങ്ങുന്നത്. സിപിഐയിലേക്ക് ഇവർ എത്തുന്നതോടെ സിപിഎമ്മിന്റെ ശക്തി ക്ഷയിക്കും.
കുട്ടനാട്ടിലെ സിപിഎം യോഗത്തിൽ നെല്ലുവില വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ മന്ത്രി ജിആർ അനിൽകുമാറിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഇതിനു മറുപടിയുമായി ഉടൻതന്നെ രംഗത്തുവരികയും ചെയ്തു. ഓരേ മുന്നണിയിലെ ഇരുകക്ഷികളുടെയും വിരുദ്ധനിലപാടുകളാണ് നെല്ലുവില വിഷയത്തിൽ പുറത്ത് വന്നത്.
സിപിഎം വിട്ടുവരുന്നവരുടെ പട്ടിക ഇന്ന് സിപിഐ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടിയിലേക്ക് പുതുതായി എത്തുന്നവർക്ക് അംഗത്വം നൽകാനായി ജില്ലാ കൗൺസിൽ തീരുമാനത്തിന് കാത്തിരിക്കുകയാണ് സിപിഐ കുട്ടനാട് മണ്ഡലം കമ്മിറ്റി.
Comments