ശ്രീനഗർ: അതിർത്തിയിൽ ഏറ്റമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. ജമ്മു കശ്മീരിലെ രജൗരിയിലാണ് സൈനികരും ഭീകരരുമായി ഏറ്റമുട്ടലുണ്ടായത്. ഇന്നലെ മുതൽ പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്. ഇതിനിടെ അനന്തനാഗ് ജില്ലയിലും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. സൈനികർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതയാണ് വിവരം. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് കശ്മീർ പോലീസ് അറിയിച്ചു.
ഇന്നലെ മുതൽ പ്രദേശത്ത് സുരക്ഷസേനയുമായി ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്. സൈനികന് വീരമൃത്യു വരിക്കുകയും മൂന്ന് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏറ്റമുട്ടലിനിടെ ആർമി ഡോഗ് സ്ക്വാഡിലെ നായ കെന്റിനും ജീവൻ നഷ്ടമായിരുന്നു. ഒരു ഭീകരനെ വധിക്കാനും സേനയ്ക്കായി.
പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകരരെ കണ്ടെത്താനായത്. സുരക്ഷാ സേനയെ കണ്ടതോടെ ഭീകരർ യാതൊരു പ്രകോപനവുമില്ലാതെ ഏറ്റുമുട്ടുകയായിരുന്നു. ചെറുത്ത് നിൽപ്പ് തുടരുന്നതായാണ് കശ്മീർ പോലീസ് നൽകുന്ന വിവരം.
Comments