കോഴിക്കോട്: നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസങ്ങൾക്കും അവധി ബാധകമാണ്. ജില്ലയിൽ ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്റ്റംബർ 16-ഉം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ വരുന്ന പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പൊതു പരിപാടികളും താത്കാലികമായി നിർത്തിവെക്കണമെന്നും ജില്ല കളക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.
നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കോഴിക്കോട് എത്തിയിരുന്നു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ മൊബൈൽ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകും. നിപ ബാധിച്ച് ചികിത്സ കഴിയുന്ന മൂന്ന് പേരിൽ മരുതോങ്കര സ്വദേശിയായ ഒമ്പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ് 11 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.
Comments