ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ മഴകാരണം മത്സരം ഇതുവരെയും തുടങ്ങാനായിട്ടില്ല. അതേസമയം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ട്. പരിക്കേറ്റ അക്സര്‍ പട്ടേലിന് പകരം കഴിഞ്ഞ ദിവസം മാത്രം ടീമിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ സ്പിൻ ഓള്‍റൗണ്ടറായി ഉള്‍പ്പെടുത്തി.
ബംഗ്ലാദേശിനെതിരെ വിശ്രമം അനുവദിച്ച എല്ലാ സീനിയര്‍ താരങ്ങളും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, ഹാര്‍ദിക്ക്, പാണ്ഡ്യ, ജസ്പ്രത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഇന്ത്യയ്‌ക്കായി കളിയ്‌ക്കും. ശ്രീലങ്ക തങ്ങളുടെ ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കേറ്റ തീക്ഷണയ്‌ക്ക് പകരം ദുഷന്‍ ഹേമന്ത ടീമല്‍ ഇടംപിടിച്ചു.
എട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യയ്‌ക്ക് പ്രേമദാസ സ്റ്റേഡിയത്തിലെ ലങ്കയുടെ റെക്കോര്‍ഡുകള്‍ വെല്ലുവിളിയാണ്. കൊളംബോ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ കളിച്ചിട്ടുള്ള ഏഷ്യാ കപ്പ് ഫൈനലുകളില്‍ ഒന്നും ശ്രീലങ്ക ഇതുവരെ തോറ്റിട്ടില്ല.
1997-ലും 2004-ലുമാണ് പ്രേമദാസ സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനല്‍ കളിച്ചത്. രണ്ട് തവണയും ഇന്ത്യയെ തോല്‍പ്പിച്ച് ലങ്ക കിരീടം സ്വന്തമാക്കി. ഏഴാം കിരീടമാണ് ലങ്ക ലക്ഷ്യം വയ്‌ക്കുന്നത്.
Comments