ലക്നൗ : 17 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് വീഴ്ത്തി യുപി പോലീസ് . ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് സ്‌കൂൾ വിദ്യാർത്ഥിനിയെ അക്രമികൾ കൊലപ്പെടുത്തിയത് . ഷെഹ്‌വാസ്, അർബാസ്, ഫൈസൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
അംബേദ്കർ നഗർ ജില്ലയിലെ ഹൻസ്വാർ ഹിരാപൂർ മാർക്കറ്റ് ഏരിയയിലാണ് സംഭവം. രാംരാജി ഇന്റർ കോളേജിൽ 12-ാം ക്ലാസിൽ പഠിക്കുന്ന 17 വയസുകാരി വെള്ളിയാഴ്ച സ്കൂൾ കഴിഞ്ഞ് പതിവുപോലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ഷാവാസും അർബാസും പിന്നാലെ വന്ന് ഷാളിൽ പിടിച്ചു വലിച്ചു. നിയന്ത്രണം തെറ്റി നടുറോഡിൽ വീണ പെൺകുട്ടിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ഫൈസൽ ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
കേസിൽ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മൂന്ന് പ്രതികളും പോലീസുകാരിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ഇവരെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു .മൂന്നാം പ്രതി ഓടുന്നതിനിടയിൽ വീണ് കാലൊടിയുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ എട്ട് വർഷം മുൻപ് മരണപ്പെട്ടിരുന്നു . പിന്നീട് മകൾക്ക് വേണ്ടിയായിരുന്നു പിതാവിന്റെ ജീവിതം . ഇന്ന് തന്റെ ആകെ ആശ്രയമായിരുന്ന മകളെയും ആ സാധു പിതാവിന് നഷ്ടമായി.
Comments