ശ്രീനഗർ : ജി20 ടൂറിസം മീറ്റിംഗിനെത്തുടർന്ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാരികളുടെ വരവ് കുത്തനെ വർദ്ധിക്കുന്നതായി റിപ്പോർട്ട് . ആഗസ്ത് 31 വരെ കശ്മീരിൽ, മുൻവർഷത്തെ അപേക്ഷിച്ച് 1 കോടി 28 ലക്ഷം ടൂറിസ്റ്റുകളാണ് എത്തിയതെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
“2023 അവസാനത്തോടെ വിനോദസഞ്ചാരികളുടെ വരവ് 2.25 കോടി കവിയും . കൂടാതെ, ജി20 വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് ശേഷം വിദേശ വിനോദസഞ്ചാരികളുടെ വരവ് 59% വർധിച്ചു. ഈ കണക്കുകൾ ജമ്മു കശ്മീരിൽ സംഭവിച്ച മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ജി 20 ഉച്ചകോടിയുടെ വിജയം, വിനോദസഞ്ചാരികളുടെ വരവ്, വിദേശ വിനോദസഞ്ചാരികളുടെ അഭൂതപൂർവമായ വർദ്ധനവ് എന്നിവ ജമ്മു കശ്മീരിലെ നിലവിലുള്ള സമാധാനത്തെക്കുറിച്ചും മാറിയ സാഹചര്യത്തെക്കുറിച്ചും ലോകത്തോട് പറയുന്നു. നിരവധി പതിറ്റാണ്ടുകളായി, വിഘടനവാദം, തീവ്രവാദം, സ്വജനപക്ഷപാതം എന്നിവ കാരണം കശ്മീരും അവിടുത്തെ ജനങ്ങളും കഷ്ടപ്പെടേണ്ടി വന്നു. ഇന്ന് ജനങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പ്രകാശകിരണം എത്തിയിരിക്കുന്നു. പല മേഖലകളിലും കശ്മീർ കുതിക്കുകയാണ് “ അദ്ദേഹം പറഞ്ഞു.
Comments